ഇന്ത്യന്‍ മുസ്‌ലിങ്ങളെക്കുറിച്ച് പാകിസ്‌താന്‍ വ്യാകുലപ്പെടേണ്ടെന്ന് ജമാ അത്ത് നേതാവ്
ന്യൂഡല്‍ഹി: ''താങ്കളുടെ ഉപദേശം ഞങ്ങള്‍ക്കാവശ്യമില്ല. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിവുള്ളവരാണ്''- പാകിസ്‌താന്റെ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന്റെ മുഖത്തടിച്ചുകൊണ്ടുള്ള ഈ സന്ദേശം നല്‌കിയത് ജമാ അത്തെ ഉലമാ ഇ-ഹിന്ദ് നേതാവും പാര്‍ലമെന്റ് അംഗവുമായ മഹമൂദ് മദനിയാണ്. 'ഇന്ത്യാ ടുഡെ' സംഘടിപ്പിച്ച ചടങ്ങിലാണ് മദനി മുഷറഫിനോട് രൂക്ഷമായി പ്രതികരിച്ചത്.
ചടങ്ങില്‍ മുഷറഫ് നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുസ്‌ലിങ്ങളെ ഇന്ത്യയില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും അതാണ് തീവ്രവാദിപ്രവര്‍ത്തനങ്ങള്‍ക്കു കാരണമെന്നുമുള്ള മുഷറഫിന്റെ പ്രസ്‌താവനയാണ് മദനിയെ ധാര്‍മികരോഷം കൊള്ളിച്ചത്.
മുഷറഫോ അദ്ദേഹത്തിന്റെ രാജ്യമോ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്ന് മദനി പറഞ്ഞു. താങ്കളുടെ പാകിസ്‌താന്‍രാഷ്ട്രീയം ഇവിടെ വേണ്ട.
പാകിസ്‌താനിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയിലുണ്ടെന്ന കാര്യം അറിയാമോ എന്ന് മദനി മുഷറഫിനോട് ചോദിച്ചു. അതറിയാം എന്നു മുഷറഫ് പറഞ്ഞപ്പോള്‍ ''അങ്ങനെയെങ്കില്‍ ഇതേവിധത്തില്‍ സംസാരിക്കരുത്'' എന്ന് മദനി പറഞ്ഞു. ''നിങ്ങള്‍ ഇവിടെ സംതൃപ്‌തരാണെങ്കില്‍ എനിക്കൊന്നും പറയാനില്ല''- മുഷറഫും പറഞ്ഞു.
ഇന്നത്തെ(9.3.2009) മാതൃഭൂമി പത്രത്തില്‍ വന്ന ഈ വാര്‍ത്ത വായിച്ചപ്പോള്‍ അഭിമാനം തോന്നി.മുകളില്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്താല്‍ പത്രം കാണാം.വാര്‍ത്ത ശ്രദ്ധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഇതു പോസ്റ്റ് ചെയ്യുന്നു.
വായന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വായന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009, മാർച്ച് 9, തിങ്കളാഴ്‌ച
2007, ഫെബ്രുവരി 21, ബുധനാഴ്‌ച
2007, ഫെബ്രുവരി 18, ഞായറാഴ്‌ച
പാകിസ്ഥാനില്‍ ഹിന്ദുക്ഷേത്രപുനരുദ്ധാരണം

പാകിസ്ഥാനില്‍ പുരാതന ഹിന്ദു ക്ഷേത്രം പുനരുദ്ധരിക്കുന്നു.
(ഹിന്ദു പത്രം(18.02.07).
പാകിസ്ഥാനിലെ പുരാതനമായ കേതസ്(ketas) ക്ഷേത്രമണു കെടുപാടുകള്‍ തീര്‍ത്ത് പുതുക്കി പണിയുന്നത്.
ഇസ്ലാമിക റിപ്പബ്ലിക്കിലെ ക്ഷേത്ര പുനരുദ്ധാരണം ഇതിനകം മാദ്ധ്യമശ്രദ്ധ
നേടിക്കഴിഞു.പറ്വേസ് മുഷറഫ് സര്‍ക്കാരാണ്‍ ക്ഷേത്രം പുതുക്കിപണിയുന്നത്.പാകിസ്ഥാന്‍ മതേതര മുഖം നല്‍കുന്നതിന്റെ ഭാഗമാണന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഹിന്ദു മുസ്ലിം സൌഹ്രുദത്തിന്‍ വന്‍പ്രോത്സാഹനം നല്‍കുന്ന നീക്കം അഭിനന്ദിക്കപ്പെടേണ്ടതാണ്‍.
ആയിരത്തി നാനുറ് ആണ്ടീല്‍ പരം പഴക്കം ഉള്ള ക്ഷേത്ര സമുച്ചയമാണീത്.
മഹാഭാരതത്തില്‍ ക്ഷേത്രസമീപത്തെ കുളത്തെപ്പറ്റി പരാമറ്ശം ഉണ്ട്.ക്ഷേത്രം പുതുക്കി പണിതാല്‍ ഇന്ത്യയില്‍ നിന്നു നിരവധി തീര്‍ഥാടകര്‍ എത്തുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നു.ഇന്ത്യയിലെ വിശ്വാസികളെ പാക് ഭരണകൂടം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്യും.
ഇന്ത്യയില്‍ മുസ്ലിങളേയും ഹിന്ദുക്കളെയും അവരവരുടെ മാളങളില്‍ മാത്രം ഒതുക്കാന്‍ വര്‍ഗീയ ശക്തികള്‍ നിതാന്തപരിശ്രമം നടത്തുംബൊള്‍ ശത്രുരാജ്യം എന്നു വിളിക്കുന്ന അയല്പക്കത്തുനിന്നുള്ള പുതിയ വാര്‍ത്ത ഇരു രാജ്യങളും തമ്മില്‍ മികച്ച ബന്ധത്തിന്‍ കൂടി കാരണമാകും എന്നു പ്രതീക്ഷിക്കാം.
(ഹിന്ദു പത്രം.18.02.2007.മാഗ്സിന്‍ പേജ്)
ലേബലുകള്‍:
വായന
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)